Friday, November 2, 2012

കുഴൂര്‍ വില്സന്റെ കവിത




'When someone disagrees with me
 then I feel that I was right.'-Nicholas Hezard

പി.പി.രാമചന്ദ്രന്‍ ,ടി.പി.രാജീവന്‍ ,എസ്.ജോസെഫ് ,പി .എന്‍ .ഗോപികൃഷ്ണന്‍ ,കെ.ആര്‍ .ടോണി തുടങ്ങിയ കവികള്‍ 90-കളില്‍ പ്രതീക്ഷ നല്‍കിയവരാണ്.അവര്‍ക്കെഴുതാവുന്ന ശ്രേദ്ധേയമായ കവിതകള്‍ അവര്‍ എഴുതിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.പക്ഷേ ,ഇപ്പോള്‍ അവര്‍ എഴുതിക്കൊണ്ടിരിക്കുന്ന കവിതകള്‍ 'ദുര്‍ബലവും 'ഏകതാനവും ''മോശ'വുമാണ് .ഇങ്ങനെ അവര്‍ എഴുതിയിലെങ്ങിലും മലയാളകവിതക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മാത്രമല്ല ,രണ്ടു പതിറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്ന അവരുടെ കവിതകള്‍ വിമര്‍ശന വിധേയമാക്കേണ്ട കാലം അതിക്റമിചിരിക്കുന്നു. തൊണ്ണൂറുകളുടെ ആരാധകര്‍ അതിഷ്ട്ടപ്പെടുകയില്ലെന്നു എനികറിയാം.അതൊന്നും സാരമുള്ള സംഗതികളായി ഞാന്‍ കരുതുന്നില്ല.

യെഥാര്തത്തില്‍ മലയാള കവിതയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇപ്പോള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് അവര്‍ക്ക് തൊട്ടു പിന്നാലെ വരുന്ന കവികളാണ്.എന്നാല്‍ ഇത് ഇനിയും വേണ്ടവിധം അടയാളപ്പെടുത്ത്പ്പെട്ടിടില്ല .കെ.എം .പ്രമോദ് ,കുഴൂര്‍ വില്‍സണ്‍ ,ക്രിസ്പിന്‍ ജോസെഫ് ,ടി. പി.അനില്‍കുമാര്‍ ,ടി .പി .വിനോദ്,ആദിത്യ ശങ്കര്‍ ,വിഷ്ണു പ്രസാദ് ,അജിത്‌ ,ഡോണ മയൂര ,സുനില്‍ കുമാര്‍,നിരഞ്ജന്‍ ,ദേവസേന ,ലെതീഷ് മോഹന്‍ ,രാജേഷ് ചിത്തിര,സുനില്‍ .ജി .കൃഷ്ണന്‍ ,ആര്യാംപിക,ഹസ്സന്‍ ,ശ്യാം ചുനക്കര ,നസീര്‍ കടിക്കാട്‌ ,എം.ആര്‍.വിഷ്ണു പ്രസാദ് ,ഗാര്‍ഗി .........തുടങ്ങിയ ്കവികള്‍.മറ്റൊരു തലമുറയില്‍ പെടുന്നുവെങ്ങിലും കരുണാകരന്റെയും കല്പറ്റ നാരായണന്റെയും ശ്രീകുമാര്‍ കരിയാടിന്റെയും അമ്പലപ്പുഴ ശിവകുമാറിന്റെയും സാവിത്രി രാജീവന്റെയും ചില കവിതകളെയും ശ്രദ്ധികേണ്ടതുണ്ട്.തീര്‍ച്ചയായും ഇവരില്‍ പലരും മോശം കവിതകള്‍ ഏറെ എഴുതുന്നുണ്ട്.അതേ സമയം ഇവരുടെ മികച്ച കവിതകള്‍ മലയാള കവിതയില്‍ രൂപപ്പെടാനിരിക്കുന്ന ,അഥവാ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ അവബോധത്തിന്റെ തിരിവുകളിലേക്ക് ,എഴുത്ത് രീതികളിലേക്ക് പോകുന്നുണ്ട്.ഇത് തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ട കവികളുടെ കാവ്യ സങ്കല്‍പ്പങ്ങളില്‍ നിന്ന് കുതറി നില്‍ക്കുന്നു.അന്‍വര്‍ അലിയും അനിത തമ്പിയും എസ് .ജോസെഫും പി.രാമനും അടക്കമുള്ളവര്‍ കവിതയെക്കുറിച്ച് നടത്തിയ പൊള്ള വര്‍ത്തമാനങ്ങളും ആഴമില്ലാത്ത നിരീക്ഷണങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ അവരുടെതായ പുതുകവിതാസങ്ങല്‍പ്പങ്ങളില്‍ നിന്ന് ഈ കവികളുടെ കവിതകള്‍ വേറിട്ടുനില്കാന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധിക്കപെടേണ്ടതും സൂക്ഷ്മമായി രേഖപ്പെടുത്ത്പ്പെടേണ്ടതുമാണ്.

ഇത്തരമൊരു പ്രശ്ന പരിസരത്തില്‍ നിന്നുമാണ് കുഴൂര്‍ വിത്സന്റെ കവിതകളെ സമീപിക്കേണ്ടത് .പുറമേ അലസമെന്നു തോനാവുന്ന ഒരു ഘടന വിത്സന്റെ കവിതകള്‍ക്കുണ്ട്.ജാഗ്രതയുടെ സൂക്ഷ്മതലത്തെ കവിതയില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു കണ്കെട്ട് വിദ്യയാണിത്.ഒട്ടും വേഗതയില്ലെന്നു തോന്നിപ്പിച്ചുകൊണ്ടാരംഭിക്കുന്ന ഒരു ദീര്‍ഘദൂര ഓട്ടത്തിന്റെ പ്രതീതി കവിതകളില്‍ കാണാം .ദീര്‍ഘദൂര ഓട്ടത്തില്‍ വേഗതയുടെ ഊര്‍ജ്ജം സംഭരിച്ചു വെക്കുന്നത് പോലെ വികാരങ്ങളുടെ പ്രകമ്പനങ്ങള്‍ കവിതക്കടിയില്‍ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ പുറത്തേക്ക് വരുമ്പോള്‍ ഒരു സമതലത്തെ ഓര്‍മ്മിപ്പിക്കും വിധം വളരെ പ്ളെയിനായ ഒരു കാഴ്ചയായി കവിത മാറുന്നു .ബലിഷ്ഠ വികാരങ്ങളുടെ കുന്നുകള്‍കും താഴ്വരകള്‍ക്കും കാടുകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളില്‍ നിസ്സംഗമായിരിക്കുന്ന ഒരാകാശം കവിതയില്‍ നിറയുന്നു.ഒപ്പം,'We are in the presence of a buzzword' എന്ന്   ആധുനിക്കാനന്തര നിരൂപകനായ Dick Hebdige പറയുന്ന അര്ഥത്തില്‍ വാക്കുകളുടെ വിദൂരമായ മൂളിച്ച കവിതയില്‍ കറങ്ങിത്തിരിയുന്നു.

സ്വകാര്യമായ ഏറ്റുപറച്ചിലും ചരിത്രത്തിന്റെ കറുപ്പിലെക്കുള്ള കടന്നു കയറ്റവും സൂക്ഷ്മപ്രകൃതി ബോധവും അയാളുടെ കവിതകളിലുണ്ട് .എന്നാല്‍ ഇവയൊക്കെ പരസ്പരം അതിവര്ത്തിക്കുകയാല്‍ കൃത്യമായ ഒരു വിശകലന പദ്ധതിയെ നിരാകരിച്ചുകൊണ്ട്‌ വിത്സന്റെ കവിതകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

No comments:

Post a Comment