Friday, November 2, 2012

സാവിത്റി രാജീവന്‍ ,ഡോണ മയൂര




മലയാളത്തിലെ പെണ്കവിതയില്‍ മുഖ്യമായും രണ്ടു ധാരകളുണ്ട് .ഒന്ന്:
പരമ്പരാഗതമായ സമീപനങ്ങള്‍ വെച്ചുപുലര്തുന്നവ .രണ്ട്‌:പരീക്ഷനാത്മകമായ സമീപനം സ്വീകരിക്കുന്നവ . വിജയലെക്ഷ്മിയുടെയും മറ്റും കവിതകള്‍ ആദ്യവിഭാഗത്തില്‍ പെടുന്ന്നവയാണ് .അത്തരത്തില്‍ ധാരാളം പേര്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.സമകാലികമായ ആശയങ്ങള്‍ കൈകാര്യം ചെയുംപോഴും അവ പൊതുവില്‍ സ്വീകരിക്കുന്ന ഫോര്‍മാറ്റ് പരമ്പരാഗതമായ ഒന്നാണ് .രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ആശയങ്ങളുടെയും അവതരനങ്ങളുടെയും തലത്തില്‍ പരീക്ഷനങ്ങല്കും പുതുമകകും വേണ്ടി നിരന്തരം ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു .ആദ്യത്തെ കൂട്ടര്‍ക്കാന് പൊതുവായ സ്വീകാര്യതയും സമ്മതിയും പെട്ടെന്ന് ലഭിക്കുന്നത് . അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ രണ്ടാമത്തെ കൂട്ടരുടെ കവിതകള്‍ ആ വിധമുള്ള സ്വീകാര്യതക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനം കൂടിയാണ്. .ഇല്ലാത്ത ഇടങ്ങളെ പിടിച്ചെടുക്കുന്ന പ്റക്റിയ ആണത് . ആദ്യ വിഭാഗത്തെ മറക്കാതെ ,മറയ്ക്കാതെ ഒരു കാര്യം ഉറപ്പിച്ചു പറയാം . മലയാളത്തിലെ പെണ്കവിതയെ മുന്നോട്ടു നയിക്കുന്നത് രണ്ടാമത്തെ കൂട്ടരാണ്. അല്ലെന്ന്കില്‍ അങ്ങനെ വിശ്വസിക്കാനാണ് ഒരു സാഹിത്യ വിദ്യാര്തിയെന്ന നിലയില്‍ എനിക്ക് ഇഷ്ടം .

രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന പെണ്‍ കവികളാണ് സാവിത്റി രാജീവനും ഡോണ മയൂരയും .സാവിത്റിയുടെ കവിതകളില്‍ അകത്തേക്കും പുറത്തേക്കും ഉള്ള സന്ചാരങ്ങളുണ്ട് .അകത്തേക്കുള്ള യാത്റ സ്വകാര്യമായ ഉന്മാദങ്ങളില്‍ നിന്ന് സൂക്ഷ്മവും സുതാര്യവുമായ കവിത നിര്‍മിക്കുന്നു . പുറത്തേക്കുള്ള യാത്റയില്‍ സംഘര്‍ഷങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് മറ്റൊരു തരം കവിത എഴുതുന്നു . സാവിത്രിയുടെ കവിതകളെ 'ചരിവ്' മുതല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണുന്ന ഒരു പ്രത്യേകത, മാധവിക്കുട്ടി അടക്കമുള്ള പെണ്‍ കവികളില്‍ പലപ്പോഴും കാണാറുള്ള ആണ്‍ കോയ്മ നിറഞ്ഞ ലോകത്തോടുള്ള വെല്ലുവിളികലോ കോപപ്രകടനങ്ങലോ പരാതി പറച്ചിലോ കാണുന്നില്ല എന്നുള്ളതാണ് .മറിച്ചു , ആ കവിതകള്‍ പുരുഷനോടുള്ള ഒരു സംഭാഷണത്തിന് നിരന്തരം നടത്തുന്ന ശ്രമങ്ങലായിട്ടാണ് എഴുതപ്പെടുന്നത്‌ .മലയാളത്തില്‍ ഇതൊരു അപൂര്‍വതയാണ് . എന്നാല്‍ ഈ അപൂര്വതയെ കൂടുതല്‍ സാദ്യതകളിലേക്കും പരീക്ഷണങ്ങളിലെക്കും കൊണ്ട് പോകാന്‍ പുതിയ കവിതകളില്‍ സാവിത്രിക്കു കഴിയുന്നില്ല എന്നത് ആലോചിക്കേണ്ട വിഷയമാണ് .
ഡോണ മയൂരയുടെ കവിത ഹൈബ്രിഡ് കവിതയുടെ സാദ്യതകളിലെക്കുള്ള അന്വേഷണം നടത്തുന്നു .ലോകത്തെ അടഞ്ഞ വ്യവസ്ഥയായി കാണുന്ന പെണ്‍ കവിതാ വ്യാഖ്യാനങ്ങളില്‍ നിന്ന് ഡോണയുടെ കവിത അകലം പാലിക്കുന്നു .തുറന്ന്ന
ലോകത്തില്‍ പെണ്‍ കവിതയുടെ സ്വഭാവികതയെ അഭിസംബോധന ചെയ്യും വിധത്തിലാണ് ഡോണ എഴുതുന്നത്‌ .പെണ്‍ കവിതയുടെ ചരിത്രത്തെ കുടഞ്ഞു കളയുന്ന ഒരു പ്രവര്തനമാനത്‌ . പെണ്കവിതയില്‍ നാം സാധാരണ പ്രതീക്ഷിക്കാറുള്ള വിഷയങ്ങളല്ല , പകരം,പലതരം മനോഭാവങ്ങളുടെ ഒരു കോലാഷിലൂടെ പെണ്‍മയെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങലാന്നു ഡോണ നടത്തുന്നത്. സിധാന്ദഗളില്‍ നിന്നും
സിധാന്ദവല്കരണത്തില്‍ നിന്നും സ്വയം സിധാന്‍ദമാകുന്നതില്‍ നിന്നും കവിത മാറി നില്‍ക്കുന്നു .

No comments:

Post a Comment