Sunday, November 4, 2012

കഥകളിയിലെ ജനാധിപത്യം



  • 'വേഷങ്ങലോരോന്നരങ്ങ്ത് ,കണ്ണിലെ
  • ഭാഷയില്‍ ചുണ്ടങ്ങച്ചോപ്പിണങ്ങി '
  • -എം .ഗോവിന്ദന്‍ .
  •  
  • ഒരു കലാരൂപമെന്നനിലയില്‍ കഥകളിയുടെ ആന്തര ഘടനജനാധിപത്യത്തിന്റെതാണ് .ഒരു സ്വതന്ത്ര റിപബ്ളിക്.കുറെ കാലം വരെയെങ്ങിലും അത് സഞ്ചരിച്ചുകൊണ്ടിരുന്ന ഭ്രമണ പഥങ്ങള്‍ യാഥാസ്ഥിതികമായിരുന്നു. എന്നാല്‍ കലാരൂപമായ കഥകളിയുടെ സ്വയം ഭ്രമണത്തില്‍ ജനാധിപത്യത്തിന്റെ അതിരുകളില്ലാത്ത ഊര്‍ജ്ജവും നന്മകളും ഉണ്ടായിരുന്നു .ഭ്രമണ പഥങ്ങളില്‍ മാത്രം ഊന്നിക്കൊണ്ട് കഥകളിയെ വിമര്‍ശിച്ചവര്‍ ,പക്ഷേ ,കഥകളിയുടെ സ്വയം ഭ്രമണത്തിലെ കലാപരമായ ജനാധിപത്യ സ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് സത്യം .നാടന്‍ കലകളുടേയും അനുഷ്ഠാന കലകളുടേയും കൃഷ്ണനാട്ടം കൂടിയാട്ടം തുടങ്ങിയ ശാസ്ത്രീയ കലകളുടേയും ഒരു 'ഡെമോക്രാറ്റിക് കൊളാഷ് ' കഥകളിയുടെ ശരീര ശാസ്ത്രത്തിലുണ്ട് .ഓരോ ആട്ടപ്രകാരത്തിലും അരങ്ങിലും അത് മാറിമാറി വരുന്നു .കഥകളിപ്പദത്തിലെ ആവര്‍ത്തനങ്ങളില്‍ കഥയുടെ വ്യാഖ്യാനം മാത്രമല്ല ,പദാര്‍തഥത്തിനു മുദ്ര പിടിച്ചു കൊണ്ടുള്ള അഭിനയസന്കേതത്തേയും നടന്റെ അഭ്യാസ ബലത്തേയും വ്യാഖ്യാനിക്കുന്ന രീതി കാണാം .ആദിവാസികളുടെ പത്തടിപ്പാട്ടില്‍ ആവര്തനത്തിലൂടെ നര്‍ത്തകന്റെ ചുവടുവെപ്പുകളെ ,ആങ്ങികമായ വടിവുകളെ ഊന്നിയുറപ്പിക്കുന്നതിന് സമാനമായ ഒന്നാണിത് .
  • വെട്ടത് രാജാവിനും കല്ലടികോടനും കപ്ലിങ്ങാടനും വേഷം ,പാട്ട് ,കൈമുദ്രകള്‍ ,കലാംശം ,എന്നീ നാല് ഘടകങ്ങളെ പരിണാമവിധേയമാക്കാന്‍ കഴിഞ്ഞത് കഥകളിയുടെ ഘടനയില്‍ ഒളിഞ്ഞിരിക്കുന്ന ജനാധിപത്യ പ്രവണതകള്‍ കൊണ്ടാണ് .കപ്ലിങ്ങാടന്‍-കല്ലടി കോടന്‍ സമ്പ്രദായത്തെ സംസ്കരിച്ചെടുക്കാന്‍ ആദ്യംഇട്ടിരാരിശമേനോന്നും പിന്നീട് ശിഷ്യന്‍ പട്ടികാംതൊടിക്കും സസൂക്ഷ്മം കഴിഞ്ഞത് ഈ പ്രവണതയുടെ പിന്‍ബലവും വഴക്കവും കൊണ്ടാണ് .കല്ലുവഴിചിട്ടയുടെ വികാസത്തിലും പില്‍കാല പില്‍കാല സ്വാംശീകരണങ്ങളിലും ഇതേ പ്രവണതയുടെ സ്വയംസിധ്ധമായ നവീകരണ വാസന പ്രവര്‍ത്തിക്കുന്നത് കാണാം.ഇന്ന് ,കളിയരങ്ങുകള്‍ തോറും സക്രിയമായ സര്‍ഗാത്മക പരിണാമങ്ങള്‍ക്ക് ഇടം കിട്ടുന്നതും ഈവിധമുള്ള പ്രവണതയുടെ പാരമ്പര്യത്തില്‍ നിന്നാണ് .ഇതു വെറും മാറ്റമല്ല .സമൂല വിപ്ളവവുമല്ല.ജനാധിപത്യ സംസ്കാരത്തില്‍ സമൂല വിപ്ളവത്തെ അസാദ്ധ്യമാക്കുന്ന ഏതോ സോഫ്ടുവെയര്‍ പ്രവര്‍ത്തിക്കുന്നത് പോലെ കഥകളിയുടെ ജനാധിപത്യ സംസ്കാരത്തില്‍ വെറും മാറ്റങ്ങളേയും സമൂല വിപ്ളവത്തേയും തിരസ്കരിക്കുന്ന ഒരു ജെനെറ്റിക് എലിമെന്ടുണ്ട് .കഥകളിയില്‍ സംഭവിച്ച ,സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം 'ഒറിജിന്‍ ഓഫ് സ്പീഷീസില്‍ 'ചാള്‍സ് ഡാര്‍വിന്‍ ജീവിവര്‍ഗത്തിന്റെ പരി ണാമത്തെക്കുറിച്ചു പറയുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു .ആകസ്മികവും അഗാധവുമായ വ്യതിയാനമാ ണത് (chance variation).
  • മന്ദ ചലനങ്ങളെ വേഗതകൊണ്ടും വേഗതയെ മന്ദ ചലനങ്ങള്‍ കൊണ്ടും നേരിടുന്ന ഒരു ഡയലടിക്സ് കഥകളിയിലുണ്ട്‌ .കാഴ്ചക്കാരന്റെ മനോഭാവത്തില്‍ ഉടലെടുക്കുന്ന മന്ദ ചലനങ്ങളെ വേഗതകൊണ്ടും കാഴ്ച്ചകാരന്റെ ചിന്തയില്‍ സംഭവിക്കുന്ന വേഗതയെ മന്തച്ചലനങ്ങള്‍ കൊണ്ടും നേരിടുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്ന്ന ഒരു രീതിശാശ്ത്രം .അരങ്ങും കാഴ്ചകാരനും തമ്മിലുള്ള ലയമല്ല ,മറിച്ച് ,കാഴ്ചകാരനും അരങ്ങും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതയെ തേടുന്നു എന്നതാണ് ഈ രീതിശാശ്ത്രത്തിന്റെ സവിശേഷത .ആട്ടവിളക്കിലെ തിരികള്‍ കാഴ്ചകാരനിലേക്കും നടനിലേക്കും ഉന്നം വെക്കുന്നത് ഇതിന്റെ പ്രതീകാത്മകതയെ ആണ് സൂചിപ്പിക്കുന്നത് .രണ്ടു തിരിവെളിച്ചവും പ്രതിഫലിച്ചു തിളങ്ങുന്ന ആട്ടവിളക്കിന്റെ 'മൊട്ടു 'പോലെ സംവാദത്തിന്റെ പൊലിമകള്‍ അരങ്ങിനും കാഴ്ച്ചകാരനുമിടയില്‍ സ്വാഭാവികമായി ഉരുവം കൊള്ളുന്നു .കഥകളിയെന്ന കലരൂപത്തിനുള്ളിലെ ജനാധിപത്യ സംസ്കാരത്തിന്റെ സ്വച്ചവിശാലത കഥകളി നടന്മാരുടെ ആത്മകഥ‍ കളിലേക്കും പടര്‍ന്നു നില്‍ക്കുന്നു.കലാമണ്ഡലം കൃഷ്ണന്നായരുടെയും കലാമണ്ഡലം രാമന്കുട്ടിയുടെയും ആത്മകഥകളില്‍ ഇതു കാണാം .എഴുതുന്ന ആള്‍ കഥയില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷമാകുകയുംചുട്ടിക്കാരും പെട്ടിക്കാരും അനുവാച്ചകരും ഒക്കെ അടങ്ങുന്ന സിവില്സമൂഹത്തിനു വലിയ ഇടം ലഭിക്കുകയും ചെയ്യുന്നു .മാങ്ങുളവും വാഴേങ്കടയും പള്ളിപ്പുറവും കീഴ്പ്പാടവും പട്ടികാംതൊടിയും തുടങ്ങിയുള്ളവരുടെ ആത്മകഥാപരമായ എഴുത്തുവഴികളിലും ഇതു ദര്‍ശിക്കാവുന്നതാണ് .
  • ഒരുതരത്തില്‍ ,കഥകളിയിലെ തിരനോട്ടമെന്നത് ഒരു കലാ രൂപത്തിനുള്ളില്‍ തന്നെ ആ കലാരൂപത്തെകുറിചുള്ള അപഗ്രഥനത്തിലേക്കുള്ള തിരനോട്ടം കൂടിയാകുന്നു .കലാപരമായ ജനാധിപത്യത്തിന്റെ ആന്തരികമായ ദൃശ്യവല്കരണങ്ങള്‍ കഥകളിയില്‍ അവസാനിക്കുന്നതേയില്ല .

No comments:

Post a Comment