Saturday, November 3, 2012

ശ്രേദ്ധേയമായ കവിത; ശ്രദ്ധിക്കേണ്ട കവിത




  • ഒരു യാത്രക്കിടയില ്‍മൊബൈല്‍ ഫോണിലൂടെയാന്ന ്സി .എസ്.ജയചന്ദ്രന്റെ പുതിയകവിത 'ആസാമിപണിക്കാര്‍  ' ഞാന്‍ കേട്ടത്.ഈ കവിത എഴുതി മുഴുമിപ്പിക്കും മുന്പ് ഇതിന്റെ ആദ്യത്തെ കുറച്ചുവരികള്‍ ജയചന്ദ്രന്‍ ഫോണിലൂടെ തന്നെ വായിച്ചു കേള്‍പ്പിച്ചിരുന്നു. ശ്രദ്ധേയമായ ,ശ്രധികേണ്ട ഒരു കവിതയുടെ പിറവി അന്നേ തിരിച്ചറിഞ്ഞിരുന്നു . ഇപ്പോള്‍ പൂര്‍ണമായി കവിത കേട്ട് കഴിഞ്ഞപ്പോള ്‍ആ തിരിച്ചറിവിന ്കട്ടിയുള്ള ഒരടിവരയിടാന്‍ ഞാന്‍ മടിക്കുന്നില്ല.മലയാളത്തില്‍ ഈയിടെ കേട്ടതും വായിച്ചതുമായ കവിതകളില്‍ നിന്ന് വളരെ വ്യത്യസ്തമായ കവിതയാണ് 'ആസാമിപണിക്കാര്‍' എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. സാമാന്യം ദീര്ഘമായ കവിതയാണിത്. മലയാളത്തിന്റെ ചെത്തവും ചൂരുമുള്ളകവിത.ഏററവും സമകാലികമായ കവിത.
വൈലോപ്പിള്ളിയുടെ' ആസ്സാംപണിക്കാര്‍ ' ഈ കവിതയുടെ പശ്ചാത്തലത്തിലുണ്ട് .എന്നാല്‍ ഇതു പാരഡിയല്ല. പാസ്ടിഷുമല്ല .വൈലോപ്പിള്ളിയില്‍നിന്നുള്ള വിച്ചേദനമാന്നു . അത്തരമൊരു വിച്ചേദനത്തിലൂടെയാന്നു ജയചന്ദ്രന്‍ വൈലോപ്പിള്ളിയെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്.സുദ്‌റിഡമായ  ഒരുതാളവ്യവസ്ഥ ഈ കവിതക്കുണ്ട് .മലയാളത്തിന്റെ കാവ്യപാരമ്പര്യത്തെ നിഷേധിക്കുകയല്ല , തലതിരിച്ച്ചിടുകയാന്നെന്നു തോന്നിപ്പിക്കുന്ന രചനയാണിത്.അങ്ങനെ തലതിരിച്ച്ചിടുമ്പോള്‍ ഉണ്ടാകുന്ന വാക്കുകളുടെ ആവേഗം ഇതിലുണ്ട്.വാമൊഴിക്കും വരമൊഴിക്കും ഇടയിലുള്ള ഒരു പ്രത്യേക പാട്ടേനിലാണ് കവിത നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് . കവിതയില്‍ സമകാലിക കേരളത്തെ സൂക്ഷ്മമായി ഡിസൈന്‍ ചെയ്തുകൊണ്ട് ആത്യെന്തികമായി മനുഷ്യനേയും പ്രകൃതിയേയും മണ്ണിനേയും പുതുലോകക്രമത്തിന്റെ വാസ്തവികതയേയും അതീതയാഥാര്ത്യത്ത്തെയും വിരുദ്ധഭാഷയിലൂടെ മനസ്സിലാക്കാനാണ് ജയചന്ദ്രന ്‍ശ്രമിക്കുന്നത് .
തൊന്നുറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളുടെ നിരയില്‍ വ്യത്യസ്തമായ കാവ്യസമീപനം വെച്ച്പുലര്‍ത്തുന്ന കവിയാണ്‌ ജയചന്ദ്രന്‍.പുതിയ കാവ്യാപരിസരത്തെ അഭിസംഭോദന ചെയ്യുംപ്പോഴും തന്റെ തലമുറയില്‍ പെട്ട മറ്റു കവികളില്‍നിന്നും തികച്ചും വേറിട്ട എഴുത്ത് രീതിയാണ് അയാളുടേത്. അത ്തന്നെയാണ് ജയചന്ദ്രന്റെ  കവിതയെ    ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന , പ്രേരിപ്പിക്കേണ്ട  പ്രധാനഘടകം എന്ന് ഞാന്‍ വിചാരിക്കുന്നു. 'ആസാമിപണിക്കാര്‍ ' ആ വിചാരത്തെ ഒരിക്കല്‍ കൂടി സാധൂകരിക്കുന്നു .

No comments:

Post a Comment