Friday, November 2, 2012

മോയിന്‍കുട്ടി വൈദ്യരുടെ കവിത




മോയിന്‍ കുട്ടി വൈദ്യരുടെ കവിതകള്‍ക്ക് ജനകീയവും കൊളോണിയല്‍ വിരുദ്ധവുമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട് .ആ കവിതകളുടെ ഗാനാത്മകതയും കാവ്യ ഭംഗിയും മാത്രമല്ലഅതിന്റെ ജനകീയതയെ നിര്‍ണയിച്ചത് .ദേശസ്നേഹികളായ തദ്ദേശവാസികളെ അതിലടങ്ങിയിരുന്ന കൊളോണിയല്‍ വിരുദ്ധ മനോഭാവവും ഏറെ സ്വാധീനിച്ചിട്ടുണ്ടാകണം .ഒരു കാലഘട്ടത്തില്‍ (1800-1947) വിദേശാധികാരത്തിന്റെ അടിച്ചമര്തലിനെതിരായി മലബാറിലാകമാനം ഉയിര്‍കൊണ്ട ജനങ്ങളുടെ സ്വാതന്ത്ര്യ വാഞ്ചയെ കരുപ്പിടിപ്പിക്കുന്നതില്‍ വൈദ്യരുടെ കവിതകള്‍പ്രത്യേകിച്ചും 'ബദര്‍ പടപ്പാട്ട് ''മലപ്പുറം പടപ്പാട്ട് 'തുടങ്ങിയവ വഹിച്ച പങ്ക്കേരള സ്വാതന്ത്ര്യ സമരച്ചരിത്രത്ത്തില്‍ ഇനിയും വേണ്ട വിധം അടയാളപ്പെടുതപ്പെട്ടിട്ടില്ല .

മോയിന്‍കുട്ടി വൈദ്യരുടെ കവിതകള്‍ മലയാള കവിതയുടെ പൊതു മണ്ഡലത്തില്‍ ഉള്പെടുതിയാണ് സത്യത്തില്‍ പഠികേണ്ടത് .മാപ്പിള കവിയെന്നസംഞ്ഞ കൊണ്ട്മാറ്റി നിറുത്തപ്പെടെണ്ട കവിയല്ല വൈദ്യര്‍.വാക്കുകളുടെ പ്രാദേശിക സാദ്ധ്യതകളെമലയാള കാവ്യ പാരംപര്യത്ത്തില്‍ നിന്ന് കൊണ്ട് മനസ്സിലാക്കാന്‍ ശ്രമിച്ചത്ത്തിന്റെ രേഖകളാണ് അദ്ദേഹത്തിന്റെ കവിതകള്‍.

'അത്തായ സമയത്ത് പത്തായ പുറത്തുറങ്ങുപം
ആ സ്ഥലത്തുതുറക്കുനര്ത്താന്‍ വന്നതെന്തിന്?'
..............................................................................................
'മന്നാര്‍ക്കാട്ടുണ്ടൊരു തോട്ടം
എണ്ണായിരം പാട്ടം കിട്ടും
അത് തരാം പൊന്‍ പൂവേ
തുറക്ക് വാതില്‍ -തുറക്ക് വാതില്‍ '
........................................................................................
ഓണം കഴിഞ്ഞാല്‍ ചിറകുള്ള ചെമ്മീന്‍
ഓട്ടപെട്ടാല്‍ ആരും വാങ്ങൂല അമ്മീന്‍ '

സ്വതന്ത്രവും അതേ സമയം സങ്കീര്‍ണവുമായ ഘടന വൈദ്യരുടെ കവിതകളിലുണ്ട് .അറബി ,സംസ്കൃതം ,തമിഴ് ,പാര്‍സി ,കന്നഡ തുടങ്ങിയ ഭാഷകളുടെ ചേരുവയില്‍ വാര്‍ത്തെടുത്ത കവിതകള്‍ ഒരു പുതിയ കാവ്യ വഴി തേടുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെയും സങ്കീര്‍ണതകളുടെയും ഉല്പന്നമായാണ് നാം തിരിച്ചറിയേണ്ടത് .എന്നാല്‍ സംഘര്‍ഷ -സങ്കീര്‍ണതകളെ അതിലെമ്ഘിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാക്കിതന്റെ കാവ്യ നിര്‍മാണത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് വൈദ്യരുടെ കവിതകളെ പ്രസ്ക്തമാക്കിത്തീര്‍ക്കുന്നത് .'ഹുസ്നുല്‍ ജമാലിന്റെ 'വ്യാഖ്യാനത്തിന് (1960 പുന്നയൂര്‍കുളം വി .ബാപ്പുവിന്റെ വ്യാഖ്യാനം ) സി. എ .കുഞ്ഞുണ്ണി രാജഎഴുതിയ അവതാരിക ഈ വിഷയം മറ്റൊരു രീതിയില്‍ പറയുന്നു.'ലോകത്ത് ഇങ്ങനെയെല്ലാം ഉണ്ടാകുമോ എന്ന ചോദ്യമല്ല ,ഇങ്ങനെയെല്ലാം ഉണ്ടായാല്‍ എന്നചോദ്യമേയുള്ളൂ.ബലേഭേഷ് എന്നായിരിക്കും എല്ലാവരുടേയും ഉത്തരം .അത് തന്നെയാണ് ഇത്തരം കൃതികളുടെ കവികള്‍ക്ക് നല്‍കുന്നതും അവര്‍ ആശിക്കുന്നതുമായ ഏറ്റവുംവലിയ ബിരുദം.ഇതിലധികം ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒരു ഗ്രന്ഥത്തിന്റെഉള്ളടക്കത്തെപ്പറ്റി പറയണമെന്നു തോന്നുന്നില്ല '.

മതയാഥാസ്ഥിതികതക്കു പകരം മതപരമായ പുരോയാനങ്ങള്‍ ,മതസ്പര്‍ദ്ധക്ക് പകരംമതസൌഹാര്‍ദം ,മത നിഷേധത്തിന് പകരം മതപരമായ സ്വയം വിമര്‍ശനം -ഇത്തരമൊരുസാംസ്കാരിക ഭൂമികയാണ് വൈദ്യര്‍ കവിതകളില്‍ ഉടനീളം കാണാന്‍ കഴിയുക .ഒരുകൂട്ടംമതയാഥാ സ്ഥിതികരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് ആകവിതകള്‍ക്കുള്ളില്‍ ജന്നധിപത്യപരവും സ്വതന്ത്രവുമായ ഇച്ഛകള്‍ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ടുതന്നെയാവണം .

പില്‍ക്കാലത്ത്‌ പുലികൊട്ടില്‍ ഹൈദര,്‍പി.ടി.ബീരാങ്കുട്ടി ,ടി.ഉബൈദ്, പി.ടി.അബ്ദുറഹിമാന്‍ തുടങ്ങിയകവികള്‍ക്ക് തന്റേടത്തോടെ നടന്നുകയറാന്‍ പാകത്തില്‍ ഒരുകാവ്യധാരക്ക് രൂപംനല്‍കി എന്നത ്മാത്രമല്ല,ആ കവ്യധാരക്ക് വര്‍ത്തമാനകാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന അപച്ചയങ്ങല്കെതിരായി ഉപയോഗിക്കാന്‍ പറ്റിയ ഉദാത്തമാതൃകകളായ കൃതികള്‍ രചിച്ചു എന്നത്കൂടിയാണ് വൈദ്യരെ ഏറ്റവും സമകാലികനാക്കുന്നത്.

ദഫ്മുട്ടിന്റെ ചടുലതയും പരിച്ചമുട്ടിന്റെ ഊര്‍ജവും വാള്പയട്ടിന്റെഇണക്കവും മയിലാഞ്ചിച്ചന്തവും നിറഞ്ഞവയാണ് അദ്ദേഹത്തിന്റെ കവിതകള്‍.തുള്ളല്‍പാട്ടുകളും കഥകളിപ്പാട്ടുകളും വൈദ്യരുടെപടപ്പാട്ടുകളും ഒരുമിച്ചുവെച്ചുവായിക്കുംപോള്‍ കൌതുകകരവും രസകരവുമായ പലകന്ടെത്തലുകളിലേക്കും കൂടുതല്‍വിശാലമായകേരളസംസ്കാരപഠനത്തിലേക്കും ഒരേസമയം എത്തിച്ചേരാന്‍കഴിഞ്ഞേക്കും.

നമ്മുടെ കാലഘട്ടത്തിലെ എല്ലാ ജനാതിപത്യവിരുദ്ധതകല്ക്കുമെതിരെ രൂപപ്പെടുന്ന ,രൂപപ്പെടേണ്ട ബദലുകളില്‍ മോയിന്‍കുട്ടിവൈദ്യരുടെ കവിതകള്‍ക്കും സവിശേഷമായ ഒരിടം ഉണ്ടെന്നും ഉണ്ടാകണമെന്നും ഞാന്‍ വിചാരിക്കുന്നു .

No comments:

Post a Comment