Friday, November 2, 2012

എസ്.കണ്ണന്റെ കവിത




ഒരു തിരക്കഥയുണ്ടാവുന്നു. തിരക്കഥയില്‍ നിന്ന് ഷോര്‍ട്ട് ഫിലിം ഉണ്ടാകുന്നു.ഷോര്ട്ട് ഫിലിമില്‍ ദൃശ്യങ്ങളുണ്ടാവുന്നു.ദൃശ്യങ്ങള്‍ ഒരു സവിശേഷ സന്ദര്ഭത്ത്തിലേക്ക് പോകുന്നു.സവിശേഷ സന്ദര്‍ഭം മാറുന്ന കാലത്തിന്റെ വ്യാഖ്യാനമാവുന്നു ('When a camera sneaks on some one and follows him,he vanishes and the Time, then imprinted' -Sam Peckinpah) .വ്യാഖ്യാനം അടിമുടി ചലിക്കുന്ന കവിതയാവുന്നു.ഈ വിധം രൂപപ്പെട്ട അഥവാ സംവിധാനം ചെയ്യപ്പെട്ട കവിതയാണ് എസ്. കണ്ണന്റെ 'നടന്നു പോകുന്ന വഴിയില്‍ '.വേഷം മാറ്റി കവിതയെ ഷോര്ട്ട് ഫിലിമായി കാണുപ്പോള്‍ ഫിലിമിനൊടുവില്‍ സ്ക്രീനില്‍ തെളിയുന്ന bottom line ആയി അവസാനത്തെ പത്തു വരികള്‍ വായിക്കാം.അല്ലെങ്ങില്‍ മൊബൈയില്‍ ഫോണിലൂടെ  തുടര്‍ച്ചയായി അയക്കപ്പെടുന്ന ഒരു ചെറുയാത്രയുടെ  ചിത്രപരംപരക്കൊടുവില്‍ വരുന്ന മെസ്സേജായും വായിക്കാവുന്ന പത്തു വരികള്‍. കേവലമായ പുതുമയ്ക്ക് വേണ്ടി ഷോര്ട്ട് ഫിലിമിന്റെ സങ്കേതമോ മൊബൈല്‍ വിഷ്വല്‍ ലങ്ഗ്വേജോ സ്വീകരിച്ചു കൊണ്ട് എഴുതപ്പെട്ട കവിതയല്ലിത്.സാങ്കേതികമായ,ശില്പ്പപരമായ പുതുമകളെ പ്രകടനാത്മകമായ രീതിയില്‍ കവിതയില്‍ ഏച്ചുകെട്ടികൊണ്ട് പല കാലങ്ങളില്‍,പുതുകാലത്ത്തിലും കവിതകള്‍ എഴുതപ്പെട്ടിട്ടുണ്ട്.അതൊരു സര്‍ക്കസ്സാണ്.വായനക്കാരെ ആദ്യം ഞെട്ടിക്കും.പിന്നെ ചെടിപ്പിക്കും.ഒടുവില്‍ കടലെടുക്കും.എന്നാല്‍ ഈ കവിതയുടെ അടിത്തട്ടില്‍ ഒരു ദൃശ്യകാവ്യസംസ്കാരം അറിഞ്ഞോ അറിയാതെയോ സ്വാഭാവികമായിരിക്കുന്നു.എല്ലാം പകര്ത്തിക്കഴിഞ്ഞും അവശേഷിക്കുന്ന ലോകം.ആ ലോകത്ത്തെയാണ് ക്യാമറയിലെക്കോ ക്യാന്വാസിലെക്കോ കവിത പകര്‍ത്തിഎടുക്കുന്നത്.വലിയ ദൂരങ്ങള്‍ പിന്നിടുന്ന ഒരു ചെറിയ ദൃശ്യയാത്ര.വലിയ സൂചനകള്‍ തരുന്ന ചെറിയ കവിത.ചെറിയ ചിത്രം.

No comments:

Post a Comment