Friday, November 2, 2012

എം. ബി.മനോജിന്റെ കവിത



  • എഴുതപ്പെട്ട ചരിത്രത്തിലില്ലാത്ത എഴുതപ്പെടാത്ത ചരിത്രത്തെ രണ്ടു തരത്തില്‍ രേഖപ്പെടുത്താം ;പുതുമയുടെ വ്യാജ പ്രതീതി നിറഞ്ഞ ഭാഷയില്‍ .സൂക്ഷ്മവും അഗാധവുമായ ഭാഷയില്‍ .
  • പുതുമയുടെ വ്യാജപ്രതീതി നിറഞ്ഞ ഭാഷയില്‍ എഴുതപ്പെടുന്നവയാണ് പലപ്പോഴും മലയാളത്തില്‍ 'ദളിത്‌' എന്നു വിവക്ഷിക്കപ്പെടുന്ന കവിതകള്‍. മുന്കൂട്ടിതീരുമാനിച്ചുരപ്പിച്ച ഒരാശയലോകത്തെയും ഭാഷയെയും കരുതികൂട്ടി കവിതയില്‍ കുത്തി നിറക്കാനുള്ള ശ്റമം ഇത്തരം കവിതകളെ അംപേ പരാജയപ്പെടുത്തി കളയുന്നു .ഇതിനു രണ്ടു ്‍ പരിണതികള്‍  ഉണ്ട്. 1'ദളിതത്വം' കവിതയില്‍ ആര്‍ഭാടം നിറഞ്ഞ ഭാരമാകുന്നു.2 'ദളിത്ത്വം' കവിതയില്‍ അങ്ങേയറ്റംപോളിഷ്ഡ് ആയി അവതരിക്കുന്നു.രണ്ടും ഒന്നിന്റെ തന്നെ രണ്ടു വശങ്ങളായി കാവ്യസമീപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ദളിതനുഭവത്ത്തിന്റെ മിത്യകളിലേക്ക് കവിതകള്‍ സഞ്ചരിക്കുകയും ചെയ്യുന്നു .യഥാര്‍ത്ഥത്തില്‍ 'ദളിതത്വം' എല്ലാ ആദര്ശാത്മകതയെയും തിരസ്കരിക്കുന്ന ലോകമാണ് മുന്നോട്ടു വെക്കുന്നത്.ആദര്‍ശാത്മകത കവിതയില്‍ യാഥാസ്ഥിതിക പ്രത്യയശാസ്ത്രം നിര്‍മ്മിക്കുന്നു . ആദര്ശാത്മകമല്ലാത്ത 'ദളിതവ്ത്തെ 'കവിതയെക്കുറിച്ചുള്ള ഉത്തരാധുനികമായ ആദര്‍ശാത്മക സങ്കല്പങ്ങളിലേക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന പ്രതിസന്ധി 'ദളിത്‌' എന്നു പേരിട്ടു വിളിക്കുന്ന കവിതകളിലുണ്ട് .ഉത്തരാധുനിക കാവ്യ സങ്കല്പങ്കല്‍ തന്നെ ഇതിനോടകം ഉപയോഗിച്ചുപയോഗിച്ച് യാഥാസ്ഥിതികമായി മാറിക്കഴിഞ്ഞിട്ടുണ്ട് .ഈ പുതു യാഥാസ്ഥിതികതയുടെ രൂപം കൊള്ളലിനെതിരായി ഏതുതരം പ്രതിരോധമാണ് ,ഒളിപ്പോരാണ് കവിതയില്‍ നടത്തേണ്ടതെന്ന് 'ദളിത്‌' അനുഭവത്തെ എഴുതുന്നവര്‍ കണ്ടെത്തേണ്ട തീക്ഷ്ണ യാധര്ത്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു .്
  • മാര്‍ജിനലൈസ്ഡ് ആയ ഒരു ലോകത്തെ മാര്‍ജിനലൈസ്ഡ് ആയ ഒരു ഭാഷയില്‍ എഴുതുക എന്ന തികച്ചും ലളിതമായ സമവാക്യം 'ദളിത്‌ 'കവിതയില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുണ്ട് .ഇതിന്റെ തിക്തബ്ഭലം ,ദളിത്‌ കവികള്‍ എന്ന രീതിയില്‍ വായിക്കപ്പെടുന്ന്നവരുടെ കവിതകള്‍ ഒറ്റക്കെടുത്തു വായിക്കുമ്പോള്‍ പുതുമ അനുഭവപ്പെടാമെങ്ങിലും സമാഹാരമായി വായിക്കുമ്പോള്‍ മടുപ്പിക്കും വിധമുള്ള എകതാനതയിലേക്കും കേവലതയിലേക്കും പരിമിതപ്പെടുന്നു എന്നുള്ളതാണ് .'ദളിതത്വവും ' സമകാലിക ലോകകവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഉല്പന്നമാണ് സൂക്ഷ്മ ദളിത്‌ രാഷ്ട്രീയം .മുഖ്യധാരാ രാഷ്ട്രീയത്തോട് ഏറ്റുമുട്ടുകയോ ,മുഖ്യധാരാരാഷ്ട്രീയത്താല്‍ ചവിട്ടിയരക്കപ്പെടുകയോ ചെയ്യുമ്പോഴുള്ള വടുക്കളും മുറിവുകളും അടിമുടി നിറഞ്ഞ ഈ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ശരീരഭാഷയില്‍ അദൃശ്യവും സവിശേഷവുമായ ഒരു സംസ്കാരത്തിന്റെ മണ്ണടരുകളുണ്ട് .ഇത്തരമൊരു ശരീരഭാഷയെ കവിതയില്‍ ഒളിച്ചു കടത്താനുള്ള പ്രാപ്തിയില്ലായ്മയോ ,അതിനെ കാവ്യാനുഭാവത്ത്തിലേക്ക് പരിവര്ത്തിപ്പിക്കാനുള്ള ജാഗ്രതയില്ലായ്മയോ കവിതകളെ സ്ഥിരം പാട്ടേണിലേക്കു രക്ഷപെടാന്‍ പ്രേരിപ്പിക്കുന്നു .സാദ്ധ്യതകള്‍ ഏറെയുള്ള ഒരു പുതിയ അവബോധത്തിന്റെ സംസ്കാരികതയെ എളുപ്പ വഴികളിലൂടെ കവിതയില്‍ വികസിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നു കൊണ്ടുള്ളഅന്വേഷണങ്ങളാണ് ആസന്നമായി നടകേണ്ടത് .കഴിഞ്ഞ രണ്ടു ദശകങ്ങല്കിടയില്‍ കേരളീയ ജനാധിപത്യ സംവിധാനത്തില്‍ ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും (ലൈംഗിക ന്യൂനപക്ഷങ്ങളടക്കം )നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് സമാന്തരമായ ഭാഷാന്തരീകരണമോ കൊത്തിയെടുകകലോ കൊളുത്തിവലികകലോ മലയാള സാഹിത്യത്തില്‍ സംഭവിക്കാതെ പോയിട്ടുണ്ടോ എന്ന ചോദ്യം കൂടുതല്‍ കൂടുതല്‍ പരിശോധിക്കപ്പെടെണ്ട ഒന്നാണ് .
  • മേല്‍ സൂചിപ്പിച്ച പ്രശ്ന പരിസരത്തിന്റെ കുഴമറിചിലുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നതാണ് എം.ബി .മനോജിന്റെ കവിതകളെ പ്രസക്തമാക്കി ത്തീര്‍ക്കുന്നത് .ചിലപ്പോള്‍ പരാജയപ്പെട്ടും മറ്റു ചിലപ്പോള്‍ മുന്നോട്ടാഞ്ഞും സൂക്ഷ്മവും അഗാധവുമായ തിരസ്കൃത ഭാഷ കണ്ടെത്താനുള്ള അന്വേഷണമാണ്‌ അയാളുടെ കവിതയെ വ്യത്യസ്തമാക്കുന്നത് .തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളില്‍ മാദ്ധ്യമ ശ്രദ്ധ ലഭിച്ച പലരും എഴുതുന്ന വൃത്തിയുള്ള ,കൃത്യമായ കവിതകളല്ല അയാളുടേത് .കളയോടൊപ്പം ഇടഞ്ഞു വളരുന്ന നെല്‍ച്ചെടി പോലെ ,കരിയുയുറുംപുകള്‍ നിറഞ്ഞു പതയുന്ന അന്തിക്കള്ളുപോലെ ,സംഗീത ശാസ്ത്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുയരുന്ന ഇടര്‍ച്ചയും വെള്ളിയും വീഴുന്ന നാട്ടുപാട്ടിന്റെ ഊറ്റം പോലെ അയാളുടെ കവിതകള്‍ ഉത്തരാധുനികമായ ഇസ്തിരിവടിവുകളില്‍(epistemological certainity of post modernism-Wulfang Iser)നിന്ന് തല തിരിഞ്ഞു നില്‍ക്കുന്നു.
  • വി .സി . ഹാരീസ് അലസമായി നിരീക്ഷിച്ചതു പോ ലെ യാഥാര്‍ത്യത്തെ എഴുതുംപോഴുള്ള സന്നിഗ്ദ്ധതകളല്ല മനോജിന്റെ കവിതകളില്‍ ദൃശ്യപ്പെടുന്ന്നത് .ഇന്നത്തെ സാഹചര്യത്തില്‍ ഏതു ദളിത്തെഴുത്തിനെക്കുറിച്ചും പറയാവുന്ന ആഴമില്ലാത്ത നിരീക്ഷണം മാത്രമാണത് .സത്യത്തില്‍ ,ഒരു യാഥാര്ധ്യത്തെ യാഥാര്‍ത്യമായി അവതരിപ്പിക്കുമ്പോള്‍ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം രൂപം കൊള്ളുമെന്ന ആശയത്തിന്റെ കാവ്യ നിര്മിതികളാണ് മനോജിന്റെ കവിതകള്‍.'ദളിതത്വം'അയാളുടെ കവിതകളില്‍ ഐഡന്റിറ്റിയല്ല . ഐഡന്റിറ്റി ക്രൈസിസുമല്ല .ദളിതത്വതിന്റെ സമകാലികതയെ വ്യാഖ്യാനിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന വിരുദ്ധ യാത്രയുടെ മുഴകങ്ങള്‍ ആ കവിതകളില്‍ പടര്ന്നുകൊണ്ടിരിക്കുന്നു .

No comments:

Post a Comment