Friday, November 2, 2012

കെ.ജി.ശങ്കരപിള്ളയുടെ കവിത



ഇസ്തിരിവടിവില്‍ കവിത.വല്ലാത്ത ബലം പിടുത്തം.ഫലിതമെഴുതുംപോഴും , അയവില്ലാത്ത മസ്സില്‍ പിടുത്തം.ഒരേ തരം പ്രതികരണങ്ങളുടെ പല പതിപ്പുകള്‍.സമകാലത്തെ നേരിട്ട് എഴുതുകയാണ് കവിതയെന്ന ആശയത്തിന്റെ നിരന്തരമായ കൊളുത്തിപ്പിടുത്തം .ഷെയര്‍ മാര്‍ക്കറ്റ്,എം.ടി.വി,ഡിസ്കവറി ,കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് ,ടി.വി.സ്ക്രീന്‍ ,സിനിമാ പോസ്റ്റര്‍,വെബ്ബ് ,നാഷണല്‍ ജോഗ്രഫിക്ക് ചാനല്‍ ,ലാപ് ടോപ്‌ .....തുടങ്ങിയ പുതുകാല സംജ്ഞകള്‍ ഒളിച്ചു കടത്തിയാല്‍ പുതിയ കാലത്തിന്റെ പുതിയ കവിതയാകുമെന്ന തിരെയണ്ണല്‍ .മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴൊക്കെ കവിതയെ നിയന്ത്രിക്കുന്ന സാംസ്കാര ചിന്തയുടെ ചാട്ടവാറടികള്‍.കൃത്യമായ തുടക്കം.കൃത്യമായ ഒടുക്കം.കിറുകൃത്യമായ കാവ്യശില്‍പം.അമിതമായ കൃത്യതാബോധത്തെ പ്രതിനിധീകരിക്കുന്ന വഴക്കമില്ലാത്ത്ത ഭാഷയുടെ മടുപ്പിക്കുന്ന ചുവടുകള്‍.പദസംഘാതങ്ങളുടെ സ്ഥിരം കസര്‍ത്ത് രീതികള്‍........ 'കെ.ജി.എസ് കവിതകള്‍ '(1997-2007) വീണ്ടും വായിച്ചപ്പോള്‍ തോന്നിയത്.

No comments:

Post a Comment