Friday, November 2, 2012

പത്തുമണിപ്പൂക്കള്‍




പൊതുവേ അയ്യപ്പപ്പ ണിക്കരുടെ കവിതകളോട് അത്രയധികം ആഭിമുഖ്യമുള്ള ഒരാളല്ല ഞാന്‍ .ഏറെ പ്രകീര്ത്തിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത പണിക്കര്‍ കവിതയിലെ വൈവിദ്ധ്യം എന്നെ ആകര്ഷിച്ചിട്ടുമില്ല .കാവ്യ പരീഷണങ്ങള്‍ എന്ന നിലയില്‍ വൈവിദ്ധ്യത്തിനായി പണികര്‍ നടത്തിയ ശ്രമങ്ങളെ ആദരിച്ചുകൊണ്ടാണ് ഇതെഴുതുന്നത്.എന്നാല്‍ സൂക്ഷ്മസാംസ്കാരികരാഷ്ട്രീയത്തിന്റെ ആഴമില്ലായ്മയും ചിലപ്പോഴൊക്കെ അഭാവവും ആ വൈവിദ്ധ്യത്തെ പരിമിതപ്പെടുത്തുന്നതായാണ് എന്റെ അനുഭവം .ആന്തരികമായ അഴിച്ചുപണികള്‍ ഏറെയൊന്നും ആ കവിതകള്‍ക്കുള്ളില്‍ നടന്നില്ല എന്നു പറയാം.രൂപപരമായ തലത്തില്‍ മുന്നോട്ടുപോകുമ്പോള്‍ തന്നെ ആത്യന്തികമായി ഒരു ദുരന്തബോധവും അതില്നിന്നുരുത്തിരിയുണ്ണ്‍ ബ്ഭലിതപ്രയോഗങ്ങളും ആശയലോകവുമാണ് പണിക്കര്‍ കവിതയില്‍ ആദ്യം മുതല്‍ പ്രവര്‍ത്തിക്കുന്നത് .പുറമേ നിറങ്ങള്‍ മാറിമാറി വരുമ്പോഴും അകമേ അഴിച്ചുപണികള്‍ നടത്താത ഒരു വാഹനത്തെപ്പോലെയാണ് കവിതയുടെ സഞ്ചാരം.ഇതൊരു വ്യാജപ്രതീതിയാണ്.ഈ വ്യാജപ്രതീതി വായനക്കാരനെ ആകര്‍ഷിക്കാനും കബളിപ്പിക്കാനും പര്യാപ്തമായ നിലയില്‍ തന്ത്രപരമായി നിര്‍മ്മിക്കാനുള്ള പാടവം പണിക്കര്‍ക്കുണ്ടായിരുന്നു. അദ്ധേഹത്തിന്റെ പല പ്രധാനപ്പെട്ട കവിതകളും അതിവാച്ചലതയാല്‍ പരാജയപ്പെടുന്നു എന്നതാണ് സത്യം .

എന്നാല്‍ ,മലയാളത്തിലെ ഏറ്റവും മികച്ച കവിതാ സമാഹാരങ്ങള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന കൃതികളിലൊന്നു അയ്യപ്പപ്പണിക്കരുടെ 'പത്തുമണിപ്പൂക്കള്‍ 'ആയിരിക്കും .ഈ കവിതകളിലേക്കെത്താനാണ് പണിക്കര്‍ മറ്റുകവിതകള്‍ എഴുതി പരിശീലിച്ച്ചതെന്നു തോന്നുംവിധം സൂക്ഷമായ ഒരുകാവ്യനിര്മാന്നതിന്റെ പ്രത്യക്ഷത ഇതിലുണ്ട് .വാചാലതക്കുപകരം മൌനത്തിന്റെയും ധ്യാനത്തിന്റെയും ഭാഷയിലാണ് കവിതകള്‍ എഴുതപ്പെട്ടിരിക്കുന്നത്. പ്രകൃതിയേയും മണ്ണിനേയും പ്രണയത്തേയും ഗ്രാമ ചിത്രങ്ങളേയും ആഴമുള്ള കാവ്യാനുഭവങ്ങളായി ആവാഹിക്കുന്ന മാസ്മരികമായ മനനത്തിന്റെ സദ്ബ്ഭലങ്ങളാണ് ഈ കവിതകള്‍ .പണിക്കരുടെ കവിതകളില്‍ മിക്കവാറും കാണാറുള്ള 'സാമര്‍ദ്യപ്രകടനങ്ങളുടെ 'അസാന്നിദ്ധ്യമാണ് ഈ കവിതസമാഹാരത്തെ അദ്ധേഹത്തിന്റെ മറ്റു സമാഹാരങ്ങളില്‍നിന്നു ഒറ്റപ്പെടുത്തി നിറുത്തുന്നത് .അതേസമയം ,ആധുനികാനന്തര കവിതയുടെ സവിശേഷതകള്‍ പലതുമുള്ള ഈ കവിതകള്‍ അയ്യപ്പപ്പണിക്കരെ പോലുള്ള ഒരുകവിക്കുമാത്രം എഴുതാന്‍ കഴിയുന്ന ഒന്നാണ് .അഗാധമായ അര്‍ത്ഥതലങ്ങള്‍ നിറയെ ഒളിപ്പിച്ചു വെച്ച ഒരു ശാന്ത സമുദ്രത്തെയാണ് ' പത്തുമണിപ്പൂക്കള്‍ ' ഓര്‍മ്മിപ്പിക്കുനത്.ആരവങ്ങള്‍ നിറഞ്ഞ നിരവധി കൈവഴികളിലൂടെ യാത്ര ചെയ്ത് പണിക്കര്‍ കവിത ഒഴുകിച്ചേരനത് ഈ സൂക്ഷ്മസമുദ്രത്തിലേക്കാന്നെന്നത് മലയാള കവിതയുടെ ഭാവി ചരിത്രത്തില്‍ ഒരുപക്ഷെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെ ട്ടേക്കാം.

ഷ്യെകേസ്പ്യരുടെ അവസാന നാടകങ്ങളിലോന്നായ 'ദി ടെംപസ്റ്റ് 'അദ്ദേഹത്തിനെ മറ്റു നാടകങ്ങളില്‍ നിന്ന് അതിലെ പ്രശാന്തതയാല്‍ ,ആത്മകഥാപരമായ സൂചനകളാല്‍ വിഭിന്നമായിരിക്കുന്നതു പോലെ ' പത്തുമണിപ്പൂക്കള്‍ ' പണിക്കര്‍ കവിതയില്‍ വേറിട്ട്‌ നില്‍ക്കുന്നു.ഒരര്‍ത്ഥത്തില്‍ പണിക്കരുടെ ആത്മകഥയാണ് ഈ കവിതാസമാഹാരം .കവിതകളില്‍ ഏറെക്കുറെ അദൃശ്യനാകാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന പണിക്കര്‍ ഈ കവിതകല്‍ക്കുള്ളിലെവിടെയോ പരിവേഷങ്ങളില്ലാതെ വെറും മനുഷ്യനായി നിരന്തരം പ്രത്യക്ഷപ്പെടുന്ന്നുട് .

'പത്തുമണിപ്പൂക്കള്‍ ' എനിക്ക് പ്രിയപ്പെട്ട കവിതാസമാഹാരമാണ്.ഇതെഴുതിയ അയ്യപ്പപ്പണിക്കര്‍ എന്റെ പ്രിയപ്പെട്ട കവികളില്‍ ഒരാളായിത്തീര്‍ന്നിരിക്കുന്നു .





No comments:

Post a Comment