Friday, November 2, 2012

പ്രമോദ് കെ.എം -ന്റെ കവിത



  • പ്രമോദ് കെ.എം.ന്റെ കവിതകളില്‍ ഭാഷാപരമായ കരണം മറിച്ചിലുകള്‍ ഉണ്ട് .സദാത്മകവും വക്രവുമായ ഈ കരണം മറിചിലുകളിലൂടെ മലയാളകവിതയില്‍ പൊതുവേ കാണാറുള്ള ബലം പിടുത്തങ്ങള്‍ക്ക് ബദലായി ആ കവിതകള്‍ മാറുന്നു .ഒട്ടും ഗൌരവമില്ലെന്നു തോനിപ്പിച്ചുകൊണ്ട്‌ കവിതയെക്കുറിച്ചുള്ള ചില പുതു ബോധങ്ങളെ പിടിതരാത്ത വിധം ഒളിപ്പിച്ചു വെക്കുന്ന കാവ്യരീതി അയാള്‍ പരീക്ഷിച്ചു നോക്കുന്നു .
  • മിമിക്സ് പരേഡിലെ ഭാഷയുടെ വളവുതിരിവുകളും കോമഡി സ്കിറ്റിലെ ഭാഷയുടെ ചടുലതയും കവിതകളുടെ ഉള്ളിലേക്ക് വലിച്ചിട്ടുകൊണ്ട് പോപ്പുലര്‍ ആര്ടിന്റെയും പിവട്ടെട് ആശയങ്ങളുടെയും രസകരമായ കലര്‍പ്പ് പ്രമോദ് രൂപപ്പെടുത്തുന്നു. ഇത്കുഞ്ചന്‍ നമ്പിയാരുംഅയ്യപപനിക്കരും മുതല്‍ കെ. ആര്‍. ടോണിയും വരെയുള്ളവരുടെ പഴയ ഹാസ്യ പ്രയോഗ വഴിയല്ല .ഹാസ്യം അവരുടെ കവിതകളില്‍ വീക്ഷണമായി ,പ്രശ്നമായി ,പ്രശ്ന പരിഹാരമായി ,സാമൂഹിക വിഷയമായി പ്രത്യക്ഷപ്പെടുന്നു.എന്നാല്‍ പ്രമോദിന്റെ ഹാസ്യം ഹാസ്യേതരമാണ് .
  • ശ്വേതശതരോപനിഷത്ത്തില്‍പറയുന്നതുപോലെ 'ആസ്മിന്‍ ഹംസോ ഭ്രാംയതേ ബ്രഹ്മ ചക്രേ 'എന്ന മട്ടിലുള്ള സമകാലികതയുടെ തിരിച്ചറിവില്‍ നിന്നുള്ള കാഴ്ചയാണിത് .ഈ തിരിച്ചറിവ് കവിതയില്‍ ഒരു കറക്കം സൃഷ്ടിക്കുന്നു. മിക്സിയുടെ കറക്കത്തില്‍ കറിച്ചേരുവകള്‍ പൊടിഞ്ഞലിഞ്ഞു മറ്റൊന്നായിത്തീരും പോലെ ,ഹാസ്യത്തെ അപനിര്‍മ്മിച്ചുകൊണ്ട്‌ കവിതകള്‍ ഹാസ്യേതരമായ ഒരു ഹാസ്യ രസം അഥവാ കറിക്കുട്ട് പാകപ്പെടുത്തുന്നു. തോട്ടുകൂട്ടാനും ഒഴിച്ചുകൂട്ടാനും പറ്റിയ കറിക്കൂട്ടുകള്‍ ,അല്ലെങ്ങില്‍ കവിതക്കൂട്ടുകള്‍ പുതിയകാലത്തിന്റെ ദഹന രസങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. കരേന്‍ ശഖ്നസരോവിന്റെ വീ ആര്‍ ഫരെം ജാസ്(Karen Shakhnazarov-We Are from Jazz) എന്ന സിനിമയിലെ് വിഷ്വലുകളെ ഹാസ്യെതരമായ് ഈ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു .
  • നമ്മുട്ടെ കാലത്ത് ഗൌരവമാണ് ഏറ്റവും വലിയ ഫലിതമെന്നും വൃത്തിയാണ് ഏറ്റവും വലിയ വൃത്ത്തിഹീനതയെന്നും ശ്ലീലമാണ് ഏറ്റവും വലിയ ്അശ്ലീലതയെന്നും്‍ ശുദ്ധകലയാണ്‌ ഏറ്റവും വലിയ അശുദ്ധിയെന്നും പ്രമോദിന്റെ കവിതകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു 

No comments:

Post a Comment